കോട്ടക്കല്‍: വളവന്നൂരില്‍ ആഹ്ളാദ പ്രകടനത്തിനിടെ ഗൃഹനാഥന്‍ മരിച്ച കേസില്‍ പ്രതികളെ ഹാജരാക്കിയത് കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍. ഹംസക്കുട്ടിയുടെ മരണത്തെതുടര്‍ന്ന് കല്‍പകഞ്ചേരിയില്‍ സി.പി.എം നേതൃത്വത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഇവിടെ സ്റ്റേഷനു മുന്‍പില്‍ പ്രവര്‍ത്തകര്‍ രാവിലെ തന്നെ തടിച്ചുകൂടിയതോടെ സംഘര്‍ഷസാധ്യത നിലനിന്നിരുന്നു. കൂടുതല്‍ പൊലീസിനെ വിന്യസിച്ചെങ്കിലും പ്രതിചേര്‍ക്കപ്പെട്ടവരെ എത്തിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. പിടിയിലായ ഒരാളെ രാവിലെ സ്റ്റേഷനില്‍ എത്തിച്ചത് സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു. മര്‍ദ്ദിക്കാന്‍ ശ്രമിച്ചവരില്‍ നിന്ന് ഇയാളെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് നേതാക്കള്‍ പ്രതികളെ കോട്ടക്കലിലേക്ക് എത്തിച്ചത്. പ്രതികളെ ഞായറാഴ്ച രാവിലെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.