കൊണ്ടോട്ടി: കന്നുകാലികളുടെ തുകല്‍ കളവ് നടത്തി വില്‍പ്പന നടത്തുന്ന സംഘം പൊലീസ് പിടിയില്‍. മുതുവല്ലൂരിലെ വ്യാപാരിയുടെ കടയില്‍നിന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന തുകല്‍ കഴിഞ്ഞ അഞ്ച് മാസമായി വിവിധ സമയങ്ങളില്‍ കളവ് നടത്തിയ സംഘമാണ് കൊണ്ടോട്ടി പൊലീസിന്‍െറ പിടിയിലായത്. സംഘത്തിലെ ഒന്നാം പ്രതി കൊണ്ടോട്ടി മേലങ്ങാടി എരഞ്ഞിക്കല്‍ റിയാസിനെ (26) കോടതി റിമാന്‍ഡ് ചെയ്തു. ഇയാളുടെ മൊഴിയനുസരിച്ച് സഹായികളായ ഗൂഡല്ലൂര്‍ സ്വദേശികളായ ഷമീര്‍, ശിഹാബ് എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. വിവിധ സമയങ്ങളില്‍ കടയില്‍നിന്ന് തുകലുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് കടയുടമ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടങ്ങിയ കൊണ്ടോട്ടി പൊലീസ് ഇവിടെ രാത്രി വന്ന് തിരിച്ചു പോയ കെ.എല്‍ പത്ത് എ 6126 ക്വാളിസ് കാറിനെ ദിവസങ്ങളോളം പിന്തുടര്‍ന്നതോടെയാണ് പ്രതികള്‍ പിടിയിലായത്. കൊണ്ടോട്ടിയില്‍ നിന്ന് വാടകക്കെടുത്ത കാറിലാണ് ഒരു തവണ തുകല്‍ കയറ്റിയത്. ഈ കാറുടമയെ ചോദ്യം ചെയ്തതോടെയാണ് ഒന്നാം പ്രതി പൊലീസ് വലയിലായത്. കടയിലെ ജീവനക്കാരനായ ഷമീര്‍ തന്നെയാണ് മോഷണത്തിന് നേതൃത്വം നല്‍കിയത്. മോഷ്ടിച്ച സാധനങ്ങള്‍ പാണ്ടിക്കാട്ടെ കടയിലാണ് വിറ്റിരുന്നത്. കാറിന് പുറമെ തമിഴ്നാട് രജിസ്ട്രേഷന്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.