നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കൂട്ടായ്മയില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് ഡിസംബറില്‍ നിരത്തിലിറങ്ങും. കെ.എസ്.ആര്‍.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് ബസ് നിരത്തിലിറക്കുക. ബസ് വാങ്ങാനുള്ള തയാറെടുപ്പുമായി ജാഥക്ക് ജീവനക്കാര്‍ തുടക്കം കുറിച്ചു. ‘ഉയിര്‍പ്പിന് ഉണര്‍ത്തുപാട്ടുമായി നന്മയിലേക്ക് ഒരു ബസ്’ എന്നതാണ് ജാഥയുടെ പേര്. കാസര്‍കോട്ടുനിന്നും വയനാട്ടുനിന്നും രണ്ട് ജാഥകളാണ് കഴിഞ്ഞദിവസം പുറപ്പെട്ടത്. കാസര്‍കോട് ജാഥ നയിക്കുന്നത് സംഘടന സംസ്ഥാന ട്രഷറര്‍ ടി. ദിലീപ് കുമാറും വയനാട് നിന്നുള്ള ജാഥ നയിക്കുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണനുമാണ്. ജാഥയിലുടനീളം കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍നിന്ന് കലക്ഷന്‍ സ്വരൂപിക്കും. ജാഥകള്‍ ഡിസംബര്‍ 20ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബസിന്‍െറ താക്കോല്‍ കൈമാറും. നിലവില്‍ സര്‍വിസിലുള്ള കൊട്ടാരക്കര-മൂകാംബിക സൂപ്പര്‍ ഫാസ്റ്റിന് പകരമാവും ജീവനക്കാരുടെ ബസ് നിരത്തിലിറങ്ങുക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിക്കുന്ന സര്‍വിസാണ് കൊട്ടാരക്കര-മൂകാംബിക. പുതിയ ബസ് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.