മഞ്ചേരി: വിദ്യാര്‍ഥിനിയെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ മഞ്ചേരി സി.ഐ സണ്ണി ചാക്കോ അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അജ്മലാണ് (24) അറസ്റ്റിലായത്. രണ്ടു ദിവസം മുമ്പ് മഞ്ചേരി വേട്ടേക്കോട് റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് 13 കാരിയായ വിദ്യാര്‍ഥിനിയെയും യുവാവിനെയും കണ്ട നാട്ടുകാര്‍ ആദ്യം മഞ്ചേരി പൊലീസില്‍ വിവരമററിയിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് വിദ്യാര്‍ഥിനിയെയും യുവാവിനെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. എന്നാല്‍, നാട്ടുകാരില്‍ ചിലര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചതോടെ ബാലികയെ സി.ഡബ്ളു.സിയില്‍ ഹാജരാക്കി. വിശദമായ മൊഴിയെടുത്തപ്പോള്‍ പലപ്പോഴായി ലൈംഗിക പീഡനത്തിരയായതായി വെളിപ്പെട്ടു. പിന്നീട് വൈദ്യപരിശോധന നടത്തിയപ്പോഴും ഇക്കാര്യം തെളിഞ്ഞു. അതിനുശേഷം പൊലീസിന് സി.ഡബ്ളു.സി അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് യുവാവിനെ പിടികൂടിയത്. ആദ്യം പൊലീസ് അമാന്തം കാണിച്ചതായി പരാതി ഉയര്‍ന്നു. ഓട്ടോയില്‍ യാത്ര ചെയ്ത് നേരത്തെ വിദ്യാര്‍ഥിനിയുമായി പരിചയമുള്ളത് ദുരുപയോഗം ചെയ്താണ് പീഡനത്തിനിരയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.