വഴിക്കടവ്: ആനമറിയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഈന്തന്‍കുഴിയന്‍ മുഹമ്മദലിയുടെ ആയിരത്തിഇരുനൂറോളം കുലച്ച നേന്ത്രവാഴകളാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെ കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടത്തെ നാട്ടുകാര്‍ ബഹളം വെച്ച് കാട്ടിലേക്ക് ഓടിച്ചെങ്കിലും അര്‍ധരാത്രി വീണ്ടുമത്തെി വ്യാപക നാശം വിതക്കുകയായിരുന്നു. വനാതിര്‍ത്തിയില്‍ വനം വകുപ്പ് സോളാര്‍ വേലിയും ട്രഞ്ചും നിര്‍മിച്ചിട്ടുണ്ടെങ്കിലും സമീപത്തെ കാട്ടുചോലയിലൂടെയാണ് ആനകള്‍ കൃഷിയിടത്തിലത്തെിയത്. ബാങ്കില്‍ നിന്നും മറ്റും വായ്പയെടുത്താണ് മുഹമ്മദാലി കൃഷിയിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.