പെരിന്തല്‍മണ്ണ: രണ്ടുവര്‍ഷം മുമ്പ് മുടങ്ങിയ ബസ് സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ മറ്റൊരു ബസുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് ബസോട്ടം നിര്‍ത്തി. 20 വര്‍ഷത്തിലേറെ പഴക്കമുള്ള ബസ് സര്‍വിസ് രണ്ടുവര്‍ഷം മുമ്പ് നിര്‍ത്തിയിരുന്നു. ആഗസ്റ്റ് 15 മുതലാണ് സര്‍വിസ് പുനരാരംഭിച്ചത്. പെരിന്തല്‍മണ്ണയില്‍നിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന നിരവധി ബസുകളുണ്ടെങ്കിലും ആനമങ്ങാട് മണലായ ഗ്രാമപ്രദേശത്തുകൂടി പോകുന്ന ഏക സര്‍വിസാണ് ആഗസ്റ്റ് 15 മുതല്‍ ഓട്ടം തുടങ്ങിയത്. എന്നാല്‍, പെരിന്തല്‍മണ്ണ-പട്ടാമ്പി റൂട്ടില്‍ സര്‍വിസ് നടത്തുന്ന മറ്റൊരു ബസിന്‍െറ ഉടമയാണ് ആനമങ്ങാട് മണലായ റൂട്ടിനെ ചൊല്ലി പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ ബസോട്ടം നിര്‍ത്തിവെപ്പിച്ചു. അതോടെ ജനം പ്രതിഷേധവുമായി രംഗത്തത്തെി. ഗ്രാമീണ മേഖലയിലൂടെയുള്ള സര്‍വിസ് നിലച്ചതോടെ പെരിന്തല്‍മണ്ണ, പട്ടാമ്പി ടൗണുകളിലത്തൊന്‍ പ്രദേശത്തുകാര്‍ ഏറെ പ്രയാസപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.