മഞ്ചേരിയില്‍ ഭൂമി കാത്ത് 100 കുടുംബങ്ങള്‍

മഞ്ചേരി: നഗരസഭയില്‍ ഭൂരഹിതരില്‍ 100 കുടുംബങ്ങള്‍ക്ക് നിലവിലെ ഭരണസമിതിയുടെ കാലത്ത് തന്നെ ഭൂമി കണ്ടത്തെുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇതിനായി ഭൂമി കണ്ടത്തൊന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. നേരത്തെ സീറോ ലാന്‍ഡ് പദ്ധതിയില്‍ വില്ളേജ് ഓഫിസുകളില്‍ അപേക്ഷ നല്‍കി മൂന്നു സെന്‍റിന് കാത്തിരുന്ന കുടുംബങ്ങള്‍ സര്‍ക്കാര്‍ വഞ്ചനക്കെതിരെ സമരത്തിനിറങ്ങിയ ഘട്ടത്തിലാണ് നഗരസഭ ഭൂമിനല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്. പയ്യനാട്, നറുകര, മഞ്ചേരി വില്ളേജുകളിലെ കുടുംബങ്ങളാണ് പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ആറു വര്‍ഷം മുമ്പുള്ള കണക്ക് പ്രകാരം മഞ്ചേരിയില്‍ ഭവന രഹിതരായി 912 പട്ടികജാതി കുടുംബങ്ങളും 1787 ജനറല്‍ വിഭാഗം കുടുംബങ്ങളുമുണ്ട്. സര്‍വേ പ്രകാരം ഭൂമിയും വീടുമില്ലാത്ത പട്ടികജാതി വിഭാഗക്കാര്‍ 71, ഭൂമിയും വീടുമില്ലാത്ത ജനറല്‍ വിഭാഗക്കാര്‍ 473 എന്നിങ്ങനെയും കണക്കാക്കിയിട്ടുണ്ട്. ഇതില്‍ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം 205 കുടുംബങ്ങള്‍ക്കും നഗരസഭയുടെ ഭവനപദ്ധതി പ്രകാരം 600 കുടുംബങ്ങള്‍ക്കുമാണ് ആകെ വീട് ലഭിച്ചത്. മൂന്ന് വില്ളേജുകളിലും അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 702 കുടുംബങ്ങളാണ്. കുടുംബസ്വത്തായോ മറ്റോ ഏതെങ്കിലും രീതിയില്‍ ഭാവിയില്‍ വീടുവെക്കാന്‍ സ്ഥലം ലഭിക്കാനിടയില്ളെന്ന് വില്ളേജ് ഓഫിസര്‍ ഉറപ്പുവരുത്തി സ്വീകരിച്ച അപേക്ഷകളാണിത്. ഇതില്‍ നിന്ന് നൂറു കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടത്തൊനായിരുന്നു നഗരസഭയുടെ പദ്ധതി. സ്ഥലമേറ്റെടുക്കാന്‍ സ്വകാര്യ വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഉറപ്പാക്കാനും തീരുമാനിച്ചിരുന്നു. അതേസമയം ഭൂമി കണ്ടത്തൊന്‍ ഇതുവരെ കഴിഞ്ഞിട്ടില്ളെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. ശിഹാബ് തങ്ങള്‍ സ്മാരക ഭവന പദ്ധതിയില്‍ 600 കുടുംബങ്ങള്‍ക്ക് വീടു നല്‍കിയതിനാല്‍ സ്വന്തമായി വീട് കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവു വന്നിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തെ പദ്ധതി വിഹിതം മുന്നില്‍കണ്ട് വായ്പയെടുത്ത് നടപ്പാക്കിയ പദ്ധതിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.