വിമാനത്താവളത്തിൽനിന്ന് വരികയായിരുന്ന സംഘത്തെ ആക്രമിച്ച് കാർ തട്ടിയെടുത്തു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കോഴിക്കോേട്ടക്ക് വരികയായിരുന്ന യുവാവിനെയും കൂട്ടുകാരെയും ആക്രമിച്ച് അജ്ഞാത സംഘം കാർ തട്ടിയെടുത്തു. മണിക്കൂറുകൾക്കുശേഷം വാഹനം രാമനാട്ടുകര അഴിഞ്ഞിലം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊറ്റമ്മൽ ജങ്ഷനിൽ വെള്ളിയാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഭവം. ദുബൈയിൽനിന്ന് കോഴിക്കോട്ട് വിമാനമിറങ്ങിയ മുക്കം കുമാരെനല്ലൂർ മമ്പാട്ട് വീട്ടിൽ മുഹമ്മദ് ജംനാസും സുഹൃത്തുക്കളുമായ ഷിയാസും മനാഫുമാണ് ആക്രമണത്തിനിരയായത്. ജംനാസി‍െൻറ ഭാര്യയെ പ്രസവത്തിന് കോഴിക്കോട് അശോക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാൻ പോകുേമ്പഴായിരുന്നു ആക്രമണം. ഇന്നോവ കാറിലെത്തിയ സംഘം മൂന്നു യുവാക്കളെയും മർദിച്ച് അവശരാക്കി പണവും മൊബൈൽ ഫോണും കവർന്ന ശേഷമാണ് മാരുതി ആൾട്ടോ കാറുമായി കടന്നത്. സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് െപാലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ സഹിതം കാർ അഴിഞ്ഞിലം ഭാഗത്ത് പുലർച്ചയോടെ കണ്ടെത്തിയത്. ജംനാസ് നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും മെഡിക്കൽ കോളജ് സി.ഐ മൂസ വള്ളിക്കാടൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.