പെരളിമല മിച്ചഭൂമി റവന്യൂ വകുപ്പ് ഹിയറിങ് നടത്തി

അത്തോളി: കൊടശ്ശേരി പെരളിമലയിലെ മിച്ചഭൂമിയുമായി ബന്ധപ്പെട്ട പരാതിയിൽ റവന്യൂ വകുപ്പ് ഹിയറിങ് നടത്തി. പെരളി മലയിൽ സർക്കാർ 57.60 ഏക്കർ മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നു. ഈ ഭൂമിയുടെ നിലവിലെ അവകാശികളായ കുടുംബങ്ങള്‍ ഏഴ് - ഇ പ്രകാരം ഇളവിന് അർഹത ലഭിക്കുന്നതിനു നൽകി‍യ അപേക്ഷയിന്മേലായിരുന്നു ഹിയറിങ്. കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ എസ്. വിനോദിനു മുമ്പാകെ വില്ലേജ് ഓഫിസിൽ നടന്ന ഹിയറിങ്ങിൽ 34 പേർ ഭൂരേഖകളുമായി ഹാജരായി. താലൂക്ക് ലാൻഡ് ബോർഡാണ് അപേക്ഷകളിന്മേൽ തീരുമാനമെടുക്കേണ്ടത്. ബോർഡ് യോഗം 24 ന് നടക്കും. പെരളിമലയിലെ മിച്ചഭൂമി കണ്ടെത്താൻ റവന്യൂ വകുപ്പ് നേരത്തേ സർവേ നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.