ബന്ധുക്കളുടെ സംരക്ഷണ തണലിലേക്ക് മടങ്ങി നാനാജി

കോഴിക്കോട്: നാലുവർഷം മുമ്പ് കോഴിക്കോട് പെരുവയൽ പള്ളിത്താഴത്തുനിന്നും അവശനിലയിൽ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നാനാജി ജിലാൽ പട്ടേൽ എന്ന വസന്ത് ജിലാൽ പട്ടേലിനെ തേടി കുടുംബമെത്തി. ഇദ്ദേഹത്തിെൻറ ബന്ധുക്കളെ കണ്ടെത്താൻ നിരന്തര ശ്രമം ഉണ്ടായെങ്കിലും സാധിച്ചിരുന്നില്ല. വ്യക്തമല്ലാത്ത മറാഠി ഭാഷയിൽ സംസാരിച്ചിരുന്ന നാനാജിയിൽനിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായത് സാമൂഹിക പ്രവർത്തകനായ ശിവൻ നടത്തിയ ശ്രമത്തിലൂടെയാണ്. മഹാരാഷ്ട്ര ജലഗോൺ ജില്ലയിലെ അഡ്ഗോൻ സ്വദേശിയാണെന്നും യഥാർഥ പേര് വസന്ത് ജിലാൽ പാട്ടീലാണെന്നും അനുബന്ധ വിവരങ്ങളും പിന്നീട് അറിയുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവാൻ മകൻ അരുൺ ജിലാൽ പാട്ടീലും ബന്ധുക്കളും വൃദ്ധസദനത്തിലെത്തി. ഇവിടത്തെ താമസക്കാരുടെ നേതൃത്വത്തിൽ നാനാജിക്ക് യാത്രയയപ്പ് നൽകി. വൃദ്ധസദനം സൂപ്രണ്ട് സിദ്ദീഖ് ചൂണ്ടക്കാടൻ, ജില്ല സാമൂഹിക നീതി സീനിയർ സൂപ്രണ്ട് സാദിഖ്, ശിവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.