'ഗേറ്റ് ഓഫ് കണ്ണമ്പറമ്പ്' നാടിന് സമർപ്പിച്ചു

കോഴിക്കോട്: നഗരത്തിലെ പുരാതന മുസ്‌ലിം ഖബർസ്ഥാനായ കണ്ണമ്പറമ്പിന് പുതിയ മുഖച്ഛായ നൽകി വലിയ കമാനം 'ഗേറ്റ് ഓഫ് കണ്ണമ്പറമ്പ്' യാഥാർഥ്യമായി. 1856ൽ തുടങ്ങിയ, കേരളത്തിലെ ഏറ്റവും വലിയ ഖബർസ്ഥാനിന് 1999 ൽ തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഗേറ്റ് ഓഫ് കണ്ണമ്പറമ്പ് സ്ഥാപിച്ചത്. ഗേറ്റ് സമർപ്പണം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. കണ്ണമ്പറമ്പ് പള്ളി കമ്മിറ്റി പ്രസിഡൻറ് എ.പി. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കൗൺസിലർ അഡ്വ. പി എം. നിയാസ്, സി. അബ്ദുറഹ്മാൻ, സി.പി. മുസാഫിർ, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് മുഹമ്മദ് തുറാബ് തങ്ങൾ, പട്ടുവം അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഇസ്മായിൽ നൗഫൽ തങ്ങൾ, മുല്ലക്കോയ തങ്ങൾ എന്നിവർ സംബന്ധിച്ചു. സക്കീർ ഹുസൈൻ മുഖദാർ സ്വാഗതവും ടി.പി. കുഞ്ഞാതു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.