കൂട്ടുകാരൻ നഷ്ടപ്പെട്ടതറിയാതെ ശ്രാവൺ

കുറ്റ്യാടി: ഒപ്പം കുളിച്ച കൂട്ടുകാരിൽ ഒരാളെ മരണം തട്ടിയെടുത്തതറിയാതെ അർധ ബോധാവസ്ഥയിൽ ശ്രാവൺ. ചൊവ്വാഴ്ച വൈകീട്ട് വീടിനു സമീപം കുറ്റ്യാടി മെയിൻ കനാലിൽ മൊകേരി കൈതപ്പൊയിൽ ഭാഗത്ത് കുളിക്കാനിറങ്ങിയ മൂന്നുപേരിൽ ശ്രാവണിെൻറ അയൽവാസിയും വടകര ശ്രീഗോകുലം പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയുമായ വിഷ്ണു എന്ന അജയ്ഘോഷാണ് (18) മരിച്ചത്. സംഭവത്തിെൻറ നടുക്കത്തിൽ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ കഴിയുകയാണ് കല്ലാച്ചി മാസ് കോളജ് പ്ലസ് വൺ വിദ്യാർഥികൂടിയ ശ്രാവൺ. സംഭവത്തെക്കുറിച്ച് ശ്രാവണിന് ഒന്നും പറയാനായിട്ടില്ല. ഒഴുക്കിൽപെട്ട മറ്റൊരു കൂട്ടുകാരൻ നിധിനെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഇവർ നിത്യവും കുളിക്കുന്ന കനാലിലേക്ക് ചാടിയ വിഷ്ണു മുങ്ങിപ്പോവുകയും തുടർന്ന് രക്ഷിക്കാൻ ശ്രമിച്ച ശ്രാവണും മുങ്ങിപ്പോവുകയായിരുന്നു. കനാലിൽ അലക്കാനെത്തിയ സ്ത്രീകളുടെ അലമുറകേട്ട് എത്തിയവരാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. കനാലിനടുത്ത് താമസിക്കുന്ന വിഷ്ണുവും കുടുംബവും ഏറെക്കാലം ഗൾഫിലായിരുന്നു. ആർട്ടിസ്റ്റാണ് അച്ഛൻ സാബു. പത്താംക്ലാസ് വരെ വിഷ്ണു ഗൾഫിലാണ് പഠിച്ചത്. ഇതേ കനാലിൽ സമീപപ്രദേശമായ കായക്കൊടിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചിരുന്നു. കല്ലിടുക്കിൽ പ്രദ്യുഷിെൻറ മകൾ കൺമയ (13), ................കൻയയുടെ ബന്ധു തൂണേരിയിലെ സത്യെൻറ മകൻ സൗരവ് എന്നിവരാണ് മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.