കൊച്ചി: രണ്ടുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഇടപ്പള്ളി പള്ളിയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 8.30ഒാടെ പള്ളി പൂട്ടാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയെ കണ്ടത്. ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് പള്ളി വികാരി പൊലീസില്‍ വിവരം നല്‍കി. പൊലീസെത്തി കുഞ്ഞിനെ ഇടപ്പള്ളി എം.എ.ജെ ആശുപത്രിയില്‍ ഏല്‍പിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് കുട്ടിയുടെ പ്രായം സ്ഥിരീകരിച്ചത്. കുട്ടിയെ ഉടൻ എന്‍.ഐ.സി.യുവിലേക്ക് മാറ്റി. കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍ അറിയിച്ചു. രാത്രി 8.05ഓടെ ചുരിദാര്‍ ധരിച്ച യുവതിയും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളുമായി പള്ളിയിലെത്തിയിരുന്നു. യുവതിയുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങിയ ഭര്‍ത്താവ് കുഞ്ഞിെൻറ നെറ്റിയില്‍ ചുംബിച്ചശേഷം പള്ളിയുടെ കുമ്പസാരക്കൂടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇവര്‍ക്കൊപ്പം നാലുവയസ്സ് തോന്നിക്കുന്ന മറ്റൊരു കുട്ടികൂടിയുണ്ടായിരുന്നതായി പള്ളിയിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി െപാലീസ് അറിയിച്ചു. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.