കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ അൺ എയ്ഡഡ് കോളജുകളിലെ ബിരുദ സീറ്റ് വർധിപ്പിക്കണമെന്ന് അൺ എയ്ഡഡ് കോളജ് പ്രിൻസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടു. കോളജ് അധികൃതർ അപേക്ഷ നൽകി ഫീസ് അടച്ചിട്ടും സർവകലാശാലയുടെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് നയമാണ്. എയ്ഡഡ്, സർക്കാർ കോളജുകളിൽ സീറ്റ് വർധന നിലവിൽ വരുകയും മൂന്ന് അലോട്ട്മെൻറ് പൂർത്തിയാകുകയും ചെയ്തിട്ടും അൺ എയ്ഡഡ് കോളജുകളോട് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. സീറ്റ് വർധന വൈകുന്നതിനാൽ നിരവധി വിദ്യാർഥികൾ പാരലൽ കോളജുകളെയും ഇതര സംസ്ഥാനങ്ങളിലെ കോളജുകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ വൈകിയ വേളയിലെങ്കിലും സീറ്റ് വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അൺ എയ്ഡഡ് കോളജ് പ്രിൻസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.