* മണ്ണിടിച്ചിലിൽ വ്യാപക നാശം * ഗതാഗതം മുടങ്ങി * കൂടരഞ്ഞി പഞ്ചായത്തിൽ സ്കൂളുകൾക്ക് അവധി നൽകി തിരുവമ്പാടി: കനത്ത മഴയിൽ മലയോരത്ത് വ്യാപക നാശനഷ്ടം. കൂടരഞ്ഞി കൂമ്പാറയിൽ വനത്തിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കൂമ്പാറ പുളിക്കകൂന്നേൽ ബിജുവിെൻറ കൃഷിയിടം നശിച്ചു. ബിജുവിെൻറ വീട് മലവെള്ളപ്പാച്ചിലിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ പീടികപ്പാറയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നാട്ടുകാർ റോഡിലെ കല്ലും മണ്ണും നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൂമ്പാറ-കക്കാടംപൊയിൽ റോഡിലെ ജോസ് പനച്ചിക്കലിെൻറ വീട് അപകടഭീഷണിയിലാണ്. കൂടരഞ്ഞി പൂവാറൻതോട്, പെരുമ്പൂള ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ശക്തമായ കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. കൂടരഞ്ഞിയിൽ ചെറുപുഴ കരകവിഞ്ഞൊഴുകുന്നതിനാൽ കൂട്ടക്കര, കൽപ്പൂർ ഭാഗങ്ങൾ വെള്ളം കയറി. ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞതിനാൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ കറ്റ്യാട് വെള്ളം കയറി ബുധനാഴ്ച ഉച്ച വരെ ഗതാഗതം മുടങ്ങി. വാഹനങ്ങൾ പുന്നക്കൽ റോഡ് വഴി തിരിച്ചുവിട്ടു. തിരുവമ്പാടി- അഗസ്ത്യൻമുഴി റോഡിൽ തൊണ്ടിമ്മലിൽ വെള്ളം കയറി. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ബുധനാഴ്ച രാവിലെ വരെ ശക്തമായി തുടർന്നതാണ് മലയോര മേഖലയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ സ്കൂളുകൾക്ക് ബുധനാഴ്ച പഞ്ചായത്ത് പ്രസിഡൻറ് അവധി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.