ഐ.എച്ച്.ആർ.ഡി സ്​റ്റേജ് നിർമാണത്തിലെ ക്രമക്കേടിൽ മുൻ എം.എൽ.എക്കും പങ്കില്ല ^കാരാട്ട് റസാഖ് എം.എൽ.എ

ഐ.എച്ച്.ആർ.ഡി സ്റ്റേജ് നിർമാണത്തിലെ ക്രമക്കേടിൽ മുൻ എം.എൽ.എക്കും പങ്കില്ല -കാരാട്ട് റസാഖ് എം.എൽ.എ താമരശ്ശേരി: ഐ.എച്ച്.ആർ.ഡി സ്റ്റേജ് നിർമാണത്തിലെ ക്രമക്കേടിൽ മുൻ എം.എൽ.എക്കും തനിക്കും ഒരുപങ്കുമില്ലെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മടവൂരിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് ഈ പ്രസ്താവനയുമായി എം.എൽ.എ രംഗത്തുവന്നത്. നിലവിൽ ഏറെ വിവാദങ്ങൾക്കും തെരുവിലെ ഏറ്റുമുട്ടലുകൾക്കും വഴിവെച്ചസംഭവങ്ങൾക്ക് വഴിത്തിരിവായേക്കാവുന്ന പ്രസ്താവനയാണിത്. താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളജിൽ മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള സ്റ്റേജി​െൻറ നിർമാണത്തിൽ തങ്ങൾക്ക് അഴിമതി നടത്താൻ കഴിയില്ല. ഇ-ടെൻഡർ വഴിയും കൃത്യമായ എസ്റ്റിമേറ്റും തയാറാക്കിയുള്ള പ്രവൃത്തികളിൽ തങ്ങൾ ഇടപട്ടിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു. കൊടുവള്ളി മണ്ഡലത്തിൽ ഏറെ രാഷ്ട്രീയവിവാദങ്ങൾ സൃഷ്ടിച്ച ആരോപണ പ്രത്യാരോപണങ്ങൾക്കാണ് ഇതോടെ വഴിത്തിരിവുണ്ടാവുക. . കഴിഞ്ഞ ഒരാഴ്ചയോളമായി അഴിമതി നടന്നെന്നാരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തുവരുകയും സമൂഹമാധ്യമങ്ങളിൽ കൊലവിളിയടക്കം ഇരുകൂട്ടരും നടത്തുകയും ചെയ്തിരുന്നു. മുൻ എം.എൽ.എയുടെ കാലത്തെ എല്ലാ പ്രവൃത്തികളും അന്വേഷിക്കണമെന്നും പ്രവൃത്തികൾക്കുള്ള ഫണ്ട് അലോട്ട്മ​െൻറ് നിർത്തിവെക്കണമെന്നും കാരാട്ട് റസാഖ് എം.എൽ.എ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മണ്ഡലത്തിലുടനീളം എം.എൽ.എയെ വഴിയിൽതടയുന്നതടക്കമുള്ള പ്രതിഷേധപരിപാടികൾ യൂത്ത്ലീഗും എം.എസ്.എഫും നടത്തിവരുന്നതിനിടെയാണ് ഈ അഭിപ്രായമെന്നത് ഏറെ ശ്രദ്ധേയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.