കോഴിക്കോട്: കുരുവട്ടൂരിന് സമീപം പയിമ്പ്ര പുറ്റുമണ്ണിൽതാഴത്ത് നിന്ന് 23 ലിറ്റർ ചാരായവും 1150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. വാട്ടർടാങ്കുകളിലും ബാരലുകളിലും കന്നാസുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു വാഷും ചാരായവും. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുഗുണെൻറ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി. മുരളീധരൻ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാർ, പ്രിവൻറിവ് ഓഫിസർ കെ. മോഹനദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ. അനിൽകുമാർ, കെ. ജുബീഷ്, വി.പി. ശിവദാസൻ എന്നിവരടങ്ങിയ സംഘമാണ് ഇവ കണ്ടെടുത്തത്. കല്യാണപാർട്ടികൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ചാരായം വാറ്റിക്കൊടുക്കുന്ന സംഘമാണ് വ്യാജവാറ്റിന് പിന്നിലെന്ന് സംശയിക്കുന്നതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.