തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗകേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വളരെ ഗൗരവതരമാണെന്നും ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കേരള വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇത്തരം സംഭവങ്ങളെക്കുറിച്ച് കമീഷൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന അന്വേഷണങ്ങൾക്ക്് നേരിട്ട് നേതൃത്വം നൽകുമെന്നും അവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. യോഗാകേന്ദ്രത്തിെൻറ പ്രവർത്തനങ്ങളെക്കുറിച്ചും ഉയർന്നുവന്ന പരാതികളെക്കുറിച്ചും പൊലീസ് നടത്തുന്ന അന്വേഷണം കൂടുതൽ ഉൗർജിതമാക്കണം. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കമീഷെൻറ അന്വേഷണ വിഭാഗം മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. യോഗ കേന്ദ്രത്തിൽ അന്തേവാസികളിൽനിന്ന് നേരിട്ട് അനുഭവങ്ങൾ കേൾക്കും. അതിെൻറ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾക്ക് മുൻകൈ എടുക്കുമെന്നും ജോസഫൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.