കാൻസർ പരിശോധനകൾ വേഗത്തിലാക്കാനുള്ള യന്ത്രം മെഡിക്കൽ കോളജിൽ

കോഴിക്കോട്: അർബുദം പെെട്ടന്ന് കണ്ടെത്താനും ചികിത്സിക്കാനുമുള്ള ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി യന്ത്രം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. ആശുപത്രിയിലെ പാതോളജി വകുപ്പിൽ എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഇൗ സംവിധാനമുള്ള ആദ്യ മെഡിക്കൽ കോളജാണ് കോഴിക്കോട്. ശരീരത്തിൽ കാൻസർ സെല്ലുകൾ സ്ഥിതിചെയ്യുന്ന കൃത്യമായ സ്ഥലം 48 മണിക്കൂറിനകം കണ്ടെത്താനാവുമെന്നതാണ് പ്രത്യേകത. ഇതോടെ കാൻസർ പരിശോധന ഫലത്തിന് മാസത്തോളം കാത്തിരിക്കുന്നത് ഒഴിവാക്കാനാവും. നാല് മണിക്കൂറിനകം മുപ്പത് പരിശോധനകൾ നടത്താനാവും. ആശുപത്രി വികസനസമിതിയുടെ 65 ലക്ഷം ഉപയോഗിച്ചാണ് സംവിധാനം ഒരുക്കിയത്. സ്വകാര്യ ആശുപത്രികൾ പരിശോധനക്ക് 2000 രൂപവരെ ഇൗടാക്കുന്ന പരിശോധനക്ക് മെഡിക്കൽ കോളജിൽ 600 രൂപയാണ് നിരക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.