സംസ്ഥാന പാതയിൽ കുഴികൾ; യാത്രക്കാർ ദുരിതത്തിൽ

അത്തോളി: മഴയെ തുടർന്ന് റോഡുപണി പാതിവഴിയിൽ നിർത്തിയ അത്തോളി സംസ്ഥാനപാതയിൽ രൂപപ്പെട്ട കുഴികൾ ദുരിതമാകുന്നു. ഇതേതുടർന്നുണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായി. വെള്ളം കെട്ടിക്കിടക്കുേമ്പാൾ കുഴി കാണാതെ വാഹനങ്ങൾ വീണ് അപകടം ഉണ്ടാകുന്നതും നിത്യസംഭവമാണ്. കോളിയോട്ടുതാഴം മുതൽ കൊടശ്ശേരി വരെയുള്ള ഭാഗത്തും അത്തോളി ഹൈസ്കൂൾ, അത്തോണി ജങ്ഷൻ, വേളൂർ, കുടക്കല്ല് എന്നിവിടങ്ങളിലും വലിയ കുഴികളാണുള്ളത്. ഇതിലൂടെ വാഹനങ്ങൾ പോകുേമ്പാൾ തൊട്ടടുത്ത കടകളിലേക്കും യാത്രക്കാരുടെ ദേഹത്തും ചളിവെള്ളം തെറിക്കുന്നത് പതിവാണ്. ഒഴുകിപ്പോകാതെ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതാണ് തകരാൻ കാരണം. ആറര കി.മീ ദൂരത്തിലുള്ള പുറക്കാട്ടിരി മുതൽ കുടക്കല്ല് വരെയുള്ള പാത നവീകരിക്കാൻ 4.1 കോടി അനുവദിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ടാറിങ് ആരംഭിച്ചത്. റോഡ് മുഴുവൻ ലെവൽ ചെയ്തശേഷം ടാറിങ് ചെയ്യാനിരുന്നെങ്കിലും മഴക്കുമുമ്പ് ജോലി പൂർത്തീകരിക്കാനാകാതെ കരാറുകാർ പ്രവൃത്തി പാതിവഴിയിൽ നിർത്തി പോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.