പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തിെൻറ ചേപ്പുംപാറയിലുള്ള ആധുനിക ശ്മശാനത്തിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ജനറേറ്റര്‍ ഷെഡും മൂടിയും ഇല്ലാതെ വെയിലും മഴയുമേറ്റ് നശിക്കുന്നു. 2018ൽ രണ്ടുകോടിയിലേറെ മുടക്കിയാണ് പൊതുശ്മശാനം ആധുനീകരിച്ചത്. ഗ്യാസ് ഉപയോഗിച്ചുള്ള സംസ്കരണ യൂനിറ്റാണ് ഇവിടെയുള്ളത്. വൈദ്യുതി നിലച്ചാലും ശ്മശാനത്തിെൻറ പ്രവര്‍ത്തനം സുഗമമാക്കാനാണ് രണ്ടുലക്ഷത്തിലേറെ വിലയുള്ള ജനറേറ്റര്‍ സ്ഥാപിച്ചത്. ശ്മശാനം ആധുനിക രീതിയിലാക്കിയെങ്കിലും ജനറേറ്റര്െവക്കാൻ കെട്ടിടം നിര്‍മിച്ചിട്ടില്ല.
ഒരു വര്‍ഷമായി മഞ്ഞും മഴയും വെയിലുമേറ്റ് തുറസ്സായസ്ഥലത്ത് ജനറേറ്റർ തുരുമ്പെടുക്കുകയാണ്.പ്രദേശത്ത് കാടുമൂടിയതിനാൽ ജനറേറ്ററിനു സമീപത്ത് ചെല്ലാന്‍പോലും ബുദ്ധിമുട്ടാണ്. പ്രദേശം വൃത്തിയാക്കി ജനറേറ്റര്‍ സ്ഥാപിക്കുന്നതിനു സുരക്ഷിത സംവിധാനം ഒരുക്കിയാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന പൊതുമുതല്‍ നശിക്കുന്നത് ഒഴിവാക്കാനാകും.ജനറേറ്ററിന് ഷെഡ് നിർമിക്കാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗം ഗിരീഷ് എസ്. നായർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.