വൈക്കം: കെണ്ടയ്നർ ലോറി തട്ടി വെച്ചൂർ ഔട്ട്പോസ്റ്റിനു സമീപത്തെ അഞ്ചുമനപാലത്തിെ ൻറ കിഴക്കുഭാഗത്തെ കൈവരി തകർന്നു. കെണ്ടയ്നർ പാലത്തിെൻറ കുറുകെയുള്ള കുടിവെള്ള പൈപ് പിൽ തട്ടിനിന്നതിനാൽ ദുരന്തമൊഴിവായി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.പാലത്തിെൻറ പ ടിഞ്ഞാറു ഭാഗത്തെ കൈവരി വാഹനമിടിച്ച് നേരേത്ത തകർന്നിരുന്നു. അരനൂറ്റാണ്ടിലധികം പഴക്കമുള്ള വീതികുറഞ്ഞ പാലം ജീർണാവസ്ഥയിലാണ്. പാലം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് നേരത്തേ കെണ്ടത്തിയിരുന്നു.
അടിഭാഗത്തെ കോൺക്രീറ്റുകൾ ദ്രവിച്ച് തുരുമ്പിച്ച കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്. ബസും ലോറിയും പാലത്തിലേക്കെത്തുമ്പോൾ ഇരുചക്രവാഹനയാത്രികരും കാൽനടക്കാരും തലനാരിഴക്കാണ് ജീവൻ രക്ഷിച്ചെടുക്കുന്നത്. പാലത്തിെൻറ വീതിക്കുറവ് അറിയാതെ രാത്രി കൈവരിയിലിടിച്ച് വാഹനങ്ങൾ തോട്ടിൽപോയ സംഭവങ്ങൾ നിരവധിയാണ്. കുമരകം വിനോദസഞ്ചാര കേന്ദ്രത്തിലേക്കും കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കും ഭാരവാഹനങ്ങളടക്കം പോകുന്നത് ഈ പാലം വഴിയാണ്. വീതി കുറവ് ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാക്കി. കൈവരി തകർന്നതോടെ ഇതുവഴി ഗതാഗതം ഭീതിജനകമായി. പാലം പുനർനിർമിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും തുടർനടപടി ഇഴയുകയാണ്.
അഞ്ചുമന പാലം ഉടൻ പുനർനിർമിക്കും –സി.കെ. ആശ
വൈക്കം: കെണ്ടയ്നർ ലോറിയിടിച്ച് കൈവരികൾ തകർന്ന അപകടാവസ്ഥയിലായ വെച്ചൂർ അഞ്ചുമനപ്പാലം ഉടൻ പുനർനിർമിക്കുമെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു. വൈക്കം-വെച്ചൂർ റോഡ് ആധുനിക നിലവാരത്തിൽ വീതികൂട്ടി പുനർനിർമിക്കുന്ന പദ്ധതിയിൽ പാലങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വൈക്കം-വെച്ചൂർ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ഉൾെപ്പടെ നടന്നുവരുന്നു. നടപടി പൂർത്തീകരിക്കുന്നതിന് കാത്തുനിൽക്കാതെ പ്രത്യേക പദ്ധതിയിൽ പുനർനിർമിക്കാൻ നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.