കറുകച്ചാൽ: രണ്ടു മണിക്കൂറിനുള്ളിൽ കറുകച്ചാലിൽ മൂന്ന് അപകടം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച ഒന്നരക്ക് ചേലക്കൊമ്പ് വെളിയാമാവിലായിരുന്നു ആദ്യ അപകടം. പള്ളിമുറ്റത്ത് പാർക്ക് ചെയ്യുന്നതിനിെട നിയന്ത്രണംവിട്ട കാർ സമീപത്തെ കോൺക്രീറ്റ് റോഡിലേക്ക് മറിയുകയായിരുന്നു.
കാർ യാത്രികൻ പരിക്കേൽക്കാതെ രക്പ്പൈട്ടു. മൂന്നരക്ക് മണിമല റോഡിൽ നെടുംകുന്നം പള്ളിപ്പടിയിലായിരുന്നു രണ്ടാമത്തെ അപകടം. മണിമലയിൽനിന്ന് മണർകാട്ടേക്ക് വരുകയായിരുന്ന മണർകാട് സ്വദേശി ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പള്ളിയുടെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ കാറിെൻറ മുൻവശം ഭാഗികമായി തകർന്നു. വൈകീട്ട് നാലിന് കറുകച്ചാൽ-മണിമല റോഡിൽ മാണികുളത്തായിരുന്നു മൂന്നാമത്തെ അപകടം. മാന്നാർ സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഇവർ കാഞ്ഞിരപ്പള്ളിയിൽനിന്ന് മാന്നാറിലേക്ക് പോവുകയായിരുന്നു. വളവിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. പോസ്റ്റ് രണ്ടായി ഒടിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുതിയും ഗതാഗതവും മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.