ഭർത്താവിെനാപ്പമെത്തിയ സ്ത്രീയെ അപമാനിച്ചു; യുവാവിന് ഒരു ദിവസം ശിക്ഷയും പിഴയും

ഏറ്റുമാനൂര്‍: ഡോക്ടറായ ഭര്‍ത്താവിനൊപ്പം കാറില്‍ സഞ്ചരിച്ച സ്ത്രീയെ തടഞ്ഞുനിര്‍ത്തി സ്ത്രീവിരുദ്ധ സംഭാഷണം നടത്തിയ യുവാവിന് ഒരുദിവസം തടവിനും 7500 രൂപ പിഴയും. ആര്‍പ്പൂക്കര പുലയാപറമ്പില്‍ കൃപാ സുബ്രഹ്മണ്യനെയാണ് (32) ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സന്തോഷ് ദാസ് ശിക്ഷിച്ചത്. വിധി വന്നയുടന്‍ മുതല്‍ ഒരു ദിവസത്തെ ശിക്ഷയും അനുഭവിച്ചു. 2012ലാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍കോളജിലെ പി.ജി ഡോക്ടറും ഭാര്യയും മറ്റ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്കുപോകുംവഴി ഏറ്റുമാനൂർ-ചാഴിക്കാടന്‍ റോഡിലാണ് സംഭവം. ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി പി. അനുപമ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.