കറുകച്ചാൽ: നെടുംകുന്നം-മൈലാടി റോഡിൽ അപകടക്കെണിയുമായി മൂടിയില്ലാത്ത ഓടകൾ. കാൽ വഴുതി വീണ് കോളജ് വിദ്യാർഥിക്ക് പ രിക്കേറ്റു. മൈലാടി ഐ.ടി.ഐ കോളജ് മുതൽ ജങ്ഷൻവരെ അരകിലോമീറ്ററോളം ദൂരത്തിലാണ് ടാറിങ്ങിനോട് ചേർന്ന് കോൺക്രീറ്റ് ചെയ്ത് ഓടകൾ സ്ഥാപിച്ചിട്ടുള്ളത്. മൂന്നടിയോളമുള്ള ഓടക്ക് മുകളിൽ സ്ലാബുകൾ ഇല്ലാത്തത് കാൽനട-വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. മുമ്പ് മൈലാടിയിൽനിന്ന് വിറകുമായി വന്ന മിനിലോറി ഓടയിൽ താഴ്ന്നിരുന്നു. വിദ്യാർഥി ഓടയിൽ വീണ് പരിക്കേറ്റ സംഭവത്തിൽ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഓടയിൽ ഇറങ്ങി പ്രതിഷേധിച്ചു. സ്ലാബുകൾ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന്് വിദ്യാർഥികളും നാട്ടുകാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.