ജി. രാമൻനായർക്ക് ബി.ജെ.പി ജില്ല ആസ്ഥാനത്ത് സ്വീകരണം

കോട്ടയം: മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ. ജി. രാമൻനായർക്ക് ബി.ജെ.പി ജില്ല കാര്യാലയത്തിൽ സ്വീകരണം നൽകി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തതിനുശേഷം ജില്ല കാര്യാലയത്തിലെത്തിയ അദ്ദേഹത്തെ ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി ഷാൾ അണിയിച്ച് സ്വീകരിച്ചു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും മുങ്ങിെക്കാണ്ടിരിക്കുന്ന കപ്പലിെൻറ സ്ഥിതിയിലാണ് ഇപ്പോഴെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി അയ്യപ്പഭക്തരെ പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കി കിരാതവാഴ്ച നടത്തിയപ്പോൾ പ്രതികരിക്കാൻ കോൺഗ്രസിനായില്ല. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുവെന്ന തിരിച്ചറിവായപ്പോൾ പദയാത്രയുമായി ഇറങ്ങിത്തിരിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രത്തിെൻറ ഭാഗമാണെന്നും രാമൻനായർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ടി.എൻ. ഹരികുമാർ ജില്ല സെക്രട്ടറിമാരായ സി.എൻ. സുഭാഷ്, കെ.പി. ഭുവനേശ് എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.