മൂലമറ്റം: പ്രസാരണലൈനിലെ തകരാറിനെത്തുടർന്ന് നിശ്ചലമായ മൂലമറ്റം വൈദ്യുതി നിലയത്തിെൻറ പ്രവർത്തനം പൂർണതോതിലായി. ഞായറാഴ്ച പുലർച്ച 12.15ഒാടെയാണ് തകരാർ പൂർണമായും പരിഹരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് മൂലമറ്റം-ലോവർ പെരിയാർ, മൂലമറ്റം-പള്ളം 220 കെ.വി ലൈനിൽ തകരാറുണ്ടായത്. ഇതേതുടർന്ന് സംസ്ഥാനത്ത് 330 മെഗാവാട്ടിെൻറ കുറവും വൈദ്യുതി പ്രതിസന്ധിയുമുണ്ടായി. പ്രതിസന്ധി പരിഹരിക്കാൻ ശനിയാഴ്ച വൈകീട്ട് 6.30മുതൽ 9.30വരെ സംസ്ഥാനത്ത് പലയിടങ്ങളിലും അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നിരുന്നു. 700ആംപിയർ വൈദ്യുതി കടന്നുപോകുന്ന ലൈനുകളിലൂടെ 1000ആംപിയർവരെ വൈദ്യുതി പ്രവഹിച്ചതാണ് മൂലമറ്റം-ലോവർ പെരിയാർ, മൂലമറ്റം-പള്ളം എന്നീ 220 കെ.വി ലൈനുകളിലെ ഇൻസുലേറ്റർ തകർന്ന് വൈദ്യുതി നിലക്കാൻ കാരണം. ഈ സമയത്ത് പ്രവർത്തിച്ചിരുന്ന മൂലമറ്റത്തെ അഞ്ച് ജനറേറ്ററുകളിൽ നാലെണ്ണം വൈകീട്ട് നാലരയോടെ ഡ്രിപ്പാവുകയായിരുന്നു. തുടർന്ന് അഞ്ചാമത്തെ ജനറേറ്ററും ഓഫാക്കി വൈദ്യുതി നിലയത്തിെൻറ പ്രവർത്തനം നിർത്തിെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.