മുല്ലപ്പെരിയാർ: ജലവിഭവ മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം -പി.ജെ. ജോസഫ് തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അസാധ്യമാണെന്നും ഇതറിഞ്ഞുകൊണ്ടാണ് യു.ഡി.എഫ് സർക്കാർ ഡാമിനായി ബജറ്റിൽ തുക വകയിരുത്തിയതെന്നുമുള്ള ജലവിഭവ മന്ത്രി മാത്യു ടി. തോമസിെൻറ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്ന് മുൻ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് എം.എൽ.എ. അണക്കെട്ടിനായി ബജറ്റിൽ ആദ്യം തുക വകയിരുത്തിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ്. അക്കാലത്ത് തന്നെ മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തിന് തേക്കടിയിൽ ഓഫിസ് തുറക്കുകയും ചെയ്തു. മുൻ ഇടതു സർക്കാറിെൻറ കാലത്തു തന്നെയാണ് ഡാമിനുവേണ്ടി വിശദ േപ്രാജക്ട് റിപ്പോർട്ട് തയാറാക്കിയതും. 1980ൽ കേന്ദ്ര ജല കമീഷെൻറയും തമിഴ്നാടിെൻറയും കേരളത്തിെൻറയും പ്രതിനിധികൾ സർവേ നടത്തിയാണ് ഇപ്പോഴത്തെ അണക്കെട്ടിന് 1300 അടി താഴെ പുതിയ ഡാം നിർമിക്കാൻ സ്ഥലം നിശ്ചയിച്ചത്. ഈ വസ്തുതകൾ വിസ്മരിച്ചാണ് മന്ത്രി മാത്യു ടി. തോമസ് പ്രസ്താവന നടത്തിയത്. ഇത് പ്രതിഷേധാർഹമാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.