വിദ്യാർഥി സംഘർഷത്തിനിടെ എ.എസ്.ഐയുടെ മരണം എ.ബി.വി.പി പ്രവർത്തകരെ കോടതി വെറുതെവിട്ടു

ചങ്ങനാശ്ശേരി: എന്‍.എസ്.എസ് കോളജിലെ എസ്.എഫ്.ഐ-, എ.ബി.വി.പി സംഘർഷത്തിനിടെ എ.എസ്.ഐ ഏലിയാസ് മരിച്ച കേസില്‍ പ്രതികളായ 17പേരെ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു. 2007 ഒക്ടോബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. സംഘര്‍ഷത്തിനിടെ കോളജില്‍ ഡ്യൂട്ടിയിലായിരുന്നു എ.എസ്.ഐ ഏലിയാസ്. എ.എസ്.െഎ അന്ത്രയോസും ഈ സമയം ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ ദണ്ഡ് ഉപയോഗിച്ചുള്ള അടിയേറ്റാണ് ഏലിയാസ് മരിച്ചതെന്ന അന്ത്രയോസിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തത്. 17 എ.ബി.വി.പി പ്രവര്‍ത്തകരുടെ പേരിലായിരുന്നു കേസ്. പത്തുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച എല്ലാ പ്രതികളെയും വെറുതെവിട്ട് കേസ് തീര്‍പ്പാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.