സീബ്രാലൈനുണ്ട്; പക്ഷേ, മുറിച്ചു കടക്കാന്‍ പെടാപ്പാട്

ഈരാറ്റുപേട്ട: നഗരത്തില്‍ റോഡ് മുറിച്ചുകടക്കാന്‍ നിരവധി സീബ്രാലൈനുകളുണ്ടെങ്കിലും പൊലീസിന്‍െറയോ ഹോം ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കാന്‍ നടപടിയില്ല. തിരക്കേറിയ സമയങ്ങളില്‍പോലും സീബ്രാലൈനുകളില്‍ പൊലീസിന്‍െറ സേവനം ലഭിക്കുന്നില്ല. സീബ്രാലൈനില്‍ യാത്രക്കാരെ കണ്ടാലും വാഹനങ്ങള്‍ വേഗം കുറക്കാറില്ല. സ്കൂള്‍ സമയങ്ങളില്‍ മറ്റ് യാത്രികരാണ് കുട്ടികളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നത്. ടൗണ്‍ ലിമിറ്റില്‍ 35 കിലോമീറ്ററും നഗരത്തില്‍ 15 കിലോമീറ്ററുമാണ് വേഗം പരിധിയെങ്കിലും 50 കിലോമീറ്ററോളം വേഗത്തിലാണ് വാഹനങ്ങള്‍ പായുന്നത്. വേഗം നിയന്ത്രണത്തിനും സംവിധാനമില്ല. വാഹനങ്ങളുടെ വേഗം കുറക്കാത്തത് പലപ്പോഴും അപകടത്തിനും ഇടയാക്കുന്നുണ്ട്. റോഡ് മുറിച്ചുകടക്കാന്‍ സ്ത്രീകളും കുട്ടികളും ഏറെ കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. റോഡുകള്‍ കൈയേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം കാല്‍നടക്കാരും ബുദ്ധിമുട്ടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.