കോട്ടയം: ആവേശത്തിരയുണര്‍ത്തി കോട്ടയം മത്സര വള്ളംകളി ഞായറാഴ്ച താഴത്തങ്ങാടി ആറ്റില്‍ നടക്കും. ഉച്ചക്ക് 1.30ന് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ പതാക ഉയര്‍ത്തുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പിക്ക് കോപ്പി നല്‍കി ജസ്റ്റിസ് കെ.ടി. തോമസ് സുവനീര്‍ പ്രകാശനം ചെയ്യും. മുഖ്യ പവിലിയന് മുന്നില്‍ കളിവള്ളങ്ങളുടെ മാസ് ഡ്രില്ലും നടത്തപ്പെടും. വി.എന്‍. വാസവന്‍ കളിവള്ളങ്ങളുടെ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ഒമ്പത് ചുണ്ടന്‍വള്ളങ്ങളാണ് ആവേശത്തുഴയെറിയാനത്തെുന്നത്. കൂടാതെ ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ്, ചുരുളന്‍ വള്ളങ്ങളുള്‍പ്പെടെ 30ല്‍പരം കളിവള്ളങ്ങള്‍ മത്സരിക്കും.മുഖ്യ സ്റ്റാര്‍ട്ടറായി നെഹ്റു ട്രോഫി മത്സരത്തില്‍ അമ്പയറായിരുന്ന ശ്രീമുരളിയും സഹ സ്റ്റാര്‍ട്ടറായി ജിജി തോമസും പ്രവര്‍ത്തിക്കും. ഫിനിഷിങ് പോയന്‍റില്‍ വിധി നിര്‍ണയ കമ്മിറ്റിയുടെ അധ്യക്ഷനായി ഐ.സി. തമ്പാനും സഹ ജൂറിമാരായി അഡ്വ. ജോസ് ഫിലിപ്പും വി.പി. ഗോപിയുമുണ്ടാകും. റേസ് കോഴ്സ് മുഴുവന്‍ വിഡിയോ കാമറ നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാക്ക് തെറ്റിച്ച് മറ്റ് കളിവള്ളങ്ങളുമായി പ്രശ്നമുണ്ടാക്കുന്നവര്‍ക്കും കളിവള്ളങ്ങള്‍ റേസ് കോഴ്സിന് കുറുകെ തുഴഞ്ഞ് തടസ്സങ്ങളുണ്ടാക്കുന്ന ചെറുവള്ളങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ വിഡിയോ കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മത്സരസമയത്ത് ട്രാക്കില്‍ പ്രവേശിക്കാന്‍ കാണികളുടെ വള്ളങ്ങളെയും ബോട്ടുകളെയും മറ്റ് ചെറുവള്ളങ്ങളും കാണികളെയും ട്രാക്കിന് വെളിയില്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.