തെരുവുനായ് വന്ധ്യംകരണപദ്ധതിക്ക് ചങ്ങനാശേരിയില്‍ തുടക്കം

ചങ്ങനാശേരി: നഗരസഭാ പരിധിയില്‍ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പദ്ധതി പെരുന്നയില്‍ നഗരസഭ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ പ്ളാന്‍ ഫണ്ടില്‍നിന്ന് രണ്ടരലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നായ്ക്കളെ വന്ധ്യംകരിച്ച് പേ വിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നല്‍കി മൂന്നുദിവസം പ്രത്യേകം തയാറാക്കിയ കൂട്ടില്‍ മരുന്നും ഭക്ഷണവും നല്‍കി സംരക്ഷിക്കും. മുറിവുണങ്ങിയ ശേഷമേ പുറത്തുവിടുകയുള്ളൂ. തെരുവുനായ് വന്ധ്യംകരണത്തിനായി പ്രത്യേകം ഓപറേഷന്‍ തിയറ്ററും സജ്ജമാക്കിയിട്ടുണ്ട്. നഗരസഭയുടെ 37 വാര്‍ഡുകളിലും ചങ്ങനാശേരി ജങ്ഷന്‍ ഫേസ്ബുക് കൂട്ടായ്മ സ്പോണ്‍സര്‍ ചെയ്യുന്ന മൊബൈല്‍ കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പെരുന്ന ഗവ. വെറ്ററിനറി പോളി ക്ളിനിക്കിലെ ചീഫ് വെറ്ററിനറി സര്‍ജന്‍ വി. ഉണ്ണികൃഷ്ണന്‍ നായ്ക്കളുടെ വന്ധ്യംകരണം ശസ്ത്രക്രിയ നടത്തി. സമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ എത്സമ്മ ജോബ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജി തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ത്രേസ്യാമ്മ ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ സാജന്‍ ഫ്രാന്‍സിസ്, എന്‍.പി. കൃഷ്ണകുമാര്‍, ആതിര പ്രസാദ്, ചങ്ങനാശേരി ജങ്ഷന്‍ ഫേസ്ബുക് കൂട്ടായ്മ അഡ്മിന്‍ വിനോദ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.