കോട്ടയം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും അതിക്രമത്തിന് വിധേയരായവരെ കുറ്റകൃത്യം ചെയ്തവരെ പോലെ സമൂഹം മാറ്റിനിര്‍ത്തുകയാണെന്ന് ഹൈകോടതി ജഡ്ജി സി.കെ. അബ്ദുല്‍ റഹീം. മാനഭംഗത്തിനും ലൈംഗിക ചൂഷണത്തിനും ഇരകളായവര്‍ക്കും ഭിന്നലിംഗ വിഭാഗത്തില്‍പെട്ടവര്‍ക്കുമുള്ള ദേശീയ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ പുനരധിവസ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ടുപോകുന്ന ഇവരെ ചില സ്വാധീന ശക്തികള്‍ നിരന്തരം ചൂഷണം ചെയ്യുന്ന സാഹചര്യവും ഉണ്ട്. ചൂഷണത്തിന് ഇരകളായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിന്‍േറതാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഡി.സി ബുക്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍, കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ജോസഫ് എബ്രഹാം, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജ്യോതിസ് ബെന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജഡ്ജി കെ. സത്യന്‍ പദ്ധതി വിശദീകരിച്ചു. ചൂഷണം തടയല്‍, ചൂഷണത്തില്‍നിന്ന് രക്ഷ, സൗജന്യ നിയമസഹായം, പുനരധിവാസം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ചൂഷണത്തിന് വിധേയമാകുന്നതിനുളള കാരണങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കും. പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉപജീവനമാര്‍ഗങ്ങള്‍ കണ്ടത്തെി നല്‍കും. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ എറണാകുളം റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍, കോട്ടയം മെഡിക്കല്‍ കോളജ് സൈക്കോളജി വിഭാഗം അഡീഷനല്‍ പ്രഫ. ഡോ. പി.ജി. സജി, സാമൂഹികനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കൃഷ്ണമൂര്‍ത്തി, ജില്ലാ ജഡ്ജി കെ. സത്യന്‍, സബ് ജഡ്ജി എ. ഇജാസ് എന്നിവര്‍ ക്ളാസെടുത്തു. പാരാലീഗല്‍ വളന്‍റിയേഴ്സ്, അഭിഭാഷകര്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, പൊലീസ്, ആരോഗ്യം, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.