ക്രഷര്‍ യൂനിറ്റില്‍നിന്ന് രാസപദാര്‍ഥങ്ങള്‍ അടങ്ങിയ മലിനജലം പുഴയിലേക്ക് തള്ളുന്നു

കറുകച്ചാല്‍: പത്തനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിലെ മെറ്റല്‍, എം സാന്‍ഡ് എന്നിവ കഴുകിയ രാസപദാര്‍ഥങ്ങള്‍ നിറഞ്ഞ മലിനജലം സമീപത്തുള്ള തോട്ടിലൂടെ വന്‍തോതില്‍ പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി. ഈ യൂനിറ്റിന് 20കിലോമീറ്ററോളം ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കാണ് ഇത് മൂലം ബുദ്ധിമുട്ടുണ്ടാകുന്നത്. മണിമലയാറുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ തോടിന് 20 കിലോമീറ്ററോളം നീളമുണ്ട്. ക്രഷര്‍ യൂനിറ്റില്‍നിന്ന് പുറംതള്ളുന്ന മലിനജലം തായിപ്പള്ളി, നെടുമണ്ണി, മുളയംവേലി, പുന്നവേലി, വടക്കേമുറി പാലം കടന്ന് കാവലോരം മൂഴിയിലത്തെി മണിമലയാറ്റില്‍ ചെന്നത്തെുന്നു. ഈ തോടിന്‍െറ ഇരുകരയിലും താമസിക്കുന്നവര്‍ കുളിക്കുന്നതിനും വേനല്‍കാലമാകുന്നതോടെ കുടിവെള്ളത്തിനായും ഈ തോട് ഉപയോഗിച്ചിരിന്നു. ഈ തോട്ടിലെ ജലത്തിന് പാല്‍ നിറമാണ് ഉള്ളത്. പത്തനംതിട്ട, കോട്ടയം എന്നീ രണ്ടു ജില്ലകളുമായി ഈ തോട് ബന്ധപ്പെട്ടുകിടക്കുന്നു. ഇതില്‍ കുളിക്കുന്നവര്‍ക്ക് ശരീരമാസകലം ചൊറിച്ചിലും മറ്റ് ത്വക്ക് സംബന്ധമായ അലര്‍ജി രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ പരാതിപ്പെട്ടാലും ഒരു നടപടിയും ഉണ്ടാകില്ല എന്ന് സമീപവാസികള്‍ പറയുന്നു. കുളിക്കുന്നതിനും കുടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന ഈ തോട് സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കങ്ങഴ പഞ്ചായത്ത് ഓഫിസിന്‍െറ മൂക്കിന് താഴെയാണ് ഈ ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ക്ക് കുളിക്കാന്‍ 12 കുളിക്കടവ് നിര്‍മിച്ചുനല്‍കിയ പഞ്ചായത്തുതന്നെയാണ് ക്രഷര്‍ യൂനിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.