പാലായില്‍ വ്യാജ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ പെരുകുന്നു

പാലാ: പാലാ കേന്ദ്രീകരിച്ച് വ്യാജറിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ പെരുകുന്നു. നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇവരുടെ തട്ടിപ്പിന് ഇരയായി ലക്ഷങ്ങള്‍ നഷ്ടമായത്. മികച്ച ജോലിയും ആകര്‍ഷക ശമ്പളവും വാഗ്ദാനം ചെയ്താണ് ഇക്കൂട്ടര്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്. വിദേശത്ത് ജോലിക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ ബന്ധപ്പെട്ട സര്‍ക്കാറുകളുടെയും ഏജന്‍സികളുടെയും അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം ജില്ലക്ക് പുറത്തുള്ള ഉദ്യോഗാര്‍ഥികളാണ് കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്. തട്ടിപ്പിന് ഇരയായവരില്‍ ചിലര്‍ ഓഫിസിലും പൊലീസ് സ്റ്റേഷനിലും എത്തിയപ്പോള്‍ അവര്‍ക്ക് പണം തിരികെ നല്‍കി പ്രശ്നം പരിഹരിക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ നിരവധി പേര്‍ ഇവര്‍ക്ക് പണം നല്‍കിയിട്ട് ജോലി ശരിയാകാതെ ബോംബെയില്‍ കുടുങ്ങിക്കിടക്കുകയാണ്. നിരവധി ആളുകളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഇത്തരം വ്യാജറിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പാലാ ലോക്കല്‍ സെക്രട്ടറി സിബി ജോസഫ് പാലാ സി.ഐക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.