പാലാ: വീട്ടില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ സ്ത്രീ അടക്കം മൂന്നുപേര്‍ എക്സൈസ് പിടിയില്‍. പുലിയന്നൂര്‍ തെക്കുമുറി രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന കോതക്കുന്നേല്‍ മിനി മനോജ് (43), പതിനാറുകാരനായ സ്കൂള്‍ വിദ്യാര്‍ഥി, സുഹൃത്തായ 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. മിനിയുടെ വീടിന് മുറ്റത്തായി മൂന്ന് കഞ്ചാവുചെടികളാണ് വളര്‍ത്തിയിരുന്നത്. മുളകുചെടികള്‍ക്കൊപ്പമാണ് ഇവ നിന്നിരുന്നത്. ചെടികളുടെ ചുവട്ടില്‍ 24 പൊതികളിലായി കുഴിച്ചിട്ടിരുന്ന 54ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. മിനിയുടെ മകന്‍െറ സുഹൃത്തുക്കളാണ് പിടിയിലായ കൗമാരക്കാര്‍. ഇവരെ ഉപയോഗിച്ചാണ് കച്ചവടം നടത്തിയിരുന്നതെന്ന് അധികൃതര്‍ പറയുന്നു. എക്സൈസ് കമീഷനര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അസി. എക്സൈസ് കമീഷനര്‍ സുല്‍ഫിക്കറിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. എക്സൈസ് സര്‍ക്ക്ള്‍ ഓ. പ്രസാദ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ ബിനീഷ് സുകുമാര്‍, ബാബു മാത്യു, സിവില്‍ ഓഫിസര്‍മാരായ വിപിന്‍ രാജേന്ദ്രന്‍, എസ്. ഹാഷിം, വി.എ. തന്‍സീര്‍, വി.കെ. മുരളീധരന്‍, സോജി മാത്യു, വനിതാ ഓഫിസര്‍മാരായ ഷിയാമോള്‍, സജനി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. മിനിയെ കോട്ടയം ജില്ലാ ജയിലിലേക്കും കുട്ടികളെ ജുവനൈല്‍ ഹോമിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.