ഈരാറ്റുപേട്ട: മഴക്കാലം ആരംഭിച്ചതോടെ ടൗണിലെ വെള്ളക്കെട്ടുകള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. രണ്ടു പാലത്തിലും അരുവിത്തുറ പള്ളിക്ക് മുന്‍വശവുമുള്ള വെള്ളക്കെട്ടുകളുമാണ് ഏറെ ദുരിതമുണ്ടാക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചളിവെള്ളം യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് പതിവാണ്. മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇരുപാലങ്ങളിലും ദ്വാരങ്ങള്‍ അടഞ്ഞത് തുറന്നു വിടാത്തതാണ് വെള്ളക്കെട്ടിന് കാരണം. കോളജ് റോഡില്‍ മഴ പെയ്തുകഴിഞ്ഞാല്‍ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗം ഇല്ല. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ വരെയധികം ദുരിതം അനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.