കോട്ടയം: ജില്ലയിലെ മദ്യ-ബിയര്‍ ശാലകളില്‍ എക്സൈഡ് റെയ്ഡിനെ തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. ഡെപ്യൂട്ടി കമീഷണര്‍ സുരേഷ് റിച്ചാര്‍ഡിന്‍െറ നിര്‍ദേശപ്രകാരമായിരുന്നു മിന്നല്‍ പരിശോധന. നഗരത്തിലെ കോട്ടയം ക്ളബ്ബില്‍ നടന്ന പരിശോധനയില്‍ ലൈസന്‍സ് ലംഘനത്തിന്‍െറ പേരില്‍ സെക്രട്ടറിയെ എക്സൈസ് കോട്ടയം റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ആര്‍. അജയ് അറസ്റ്റ് ചെയ്തു. കേസെടുത്തശേഷം 25,000 രൂപ പിഴ ഈടാക്കി വിട്ടയച്ചു. അംഗങ്ങള്‍ക്ക് മദ്യം വിളമ്പാനുള്ള അനുമതിയാണ് ക്ളബ്ബിനുള്ളത്. ഇതിനായി രണ്ടു മുറികള്‍ക്കുള്ള അനുമതി ലംഘിച്ച് കോണ്‍ഫറന്‍സ് ഹാളില്‍ മദ്യം വിളമ്പിയതിനാണ് നടപടി. തലയോലപ്പറമ്പ് പങ്കജ് ഹോട്ടല്‍ ബിയര്‍ പാര്‍ലറില്‍ എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ നടത്തിയ പരിശോധനയില്‍ ബിയര്‍ കടത്തിയത് തൊണ്ടിസഹിതം പിടികൂടുകയായിരുന്നു. ബിയര്‍ പുറത്തേക്ക് കൊടുക്കാന്‍ അനുമതിയില്ലാത്ത ഇവിടെ അത് ലംഘിച്ചതിനാണ് നടപടി. മാനേജര്‍ക്കെതിരെ കേസെടുത്തതായി കടുത്തുരുത്തി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എസ്.എസ്. ബാബു അറിയിച്ചു. രണ്ട് കുപ്പി ബിയര്‍ പുറത്തേക്ക് കൊടുത്തുവിട്ടതിനാണ് കേസ്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.