അടൂരില്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം; അഞ്ചുപേര്‍ പിടിയില്‍

അടൂര്‍: വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന അഞ്ചംഗസംഘം പെരിങ്ങനാട് പതിനാലാംമൈലിന് സമീപം പിടിയിലായി. അടൂര്‍ സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. ആലപ്പുഴ ജില്ലയിലെ ചുനക്കര കിഴക്കുംമുറിയില്‍ കൃഷ്ണവിലാസത്തില്‍ സുകുമാരി (39) ആണ് വീട് വാടകക്കെടുത്ത് കഴിഞ്ഞ മൂന്നുമാസമായി പെണ്‍വാണിഭം നടത്തിവന്നത്. നാലുമാസം മുമ്പാണ് സുകുമാരി വീട് വാടകക്കെടുത്തത്. സുകുമാരിയെ കൂടാതെ താമരക്കുളം നാലുമുക്ക്വിളയില്‍ പാലവിള കിഴക്കേതില്‍ ഷാജി (44), കൊല്ലം ജില്ലയിലെ പിടവൂര്‍ മുറി വടക്കേതില്‍ വീട്ടില്‍ അജയകുമാര്‍ (42), പഴകുളം സ്വദേശി സൗമി (28), അടൂര്‍ കണ്ണങ്കോട് സ്വദേശി സിമി (26) എന്നിവരാണ് പിടിയിലായത്. സൗമിയും സിമിയും സഹോദരിമാരാണെന്ന് പറയുന്നു. പതിനാലാം മൈല്‍ കേന്ദ്രീകരിച്ച് മാസങ്ങളായി പെണ്‍വാണിഭം നടക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. അറസ്റ്റിലായവരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡിന് അടൂര്‍ സി.ഐ കെ.ജി. സാബു, എസ്.ഐ രാധാകൃഷ്ണന്‍, വനിതാ എസ്.ഐമാരായ സുജാത, മേഴ്സി, സി.പി.ഒമാരായ രാധാകൃഷ്ണന്‍, രാധാകൃഷ്ണന്‍, രാജേന്ദ്രന്‍, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.