വണ്ടിപ്പെരിയാര്‍: കിടപ്പുരോഗിയായ മാതാവിനെ മകന്‍ മര്‍ദിച്ചു. ആശാ പ്രവര്‍ത്തകര്‍ എത്തി മാതാവിനെ ആകാശപ്പറവ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ കടശ്ശിക്കാട്ടിലാണ് കിടപ്പുരോഗിയായ അന്നക്കിളിയെ (63) മകന്‍ മുരുകന്‍ മര്‍ദിച്ചത്. മദ്യലഹരിയിലായിരുന്ന മുരുകന്‍ പലതവണയായി മുമ്പും വൃദ്ധമാതാവിനെ മര്‍ദിച്ചിട്ടുള്ളതായും പ്രദേശവാസികള്‍ പറയുന്നു. മറ്റ് രണ്ട് ആണ്‍മക്കളുണ്ടെങ്കിലും ഇവരും തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ല. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന അന്നക്കിളി അടുത്തിടെയാണ് കാലിന് പരിക്കേറ്റ് കിടപ്പിലായത്. അങ്കണവാടി, ആശാ പ്രവര്‍ത്തകരാണ് പെരിയാര്‍ സാമൂഹിക ക്ഷേമ വകുപ്പ് ഓഫിസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഉഷ രാജന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.പി. രാജേന്ദ്രന്‍ എന്നിവര്‍ അന്നക്കിളിയുടെ വീട്ടില്‍ എത്തിയെങ്കിലും മുരുകന്‍ ഇവരെ കടത്തിവിടാന്‍ തയാറായില്ല. തുടര്‍ന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരത്തെി അന്നക്കിളിയെ വീടിന് പുറത്തേക്കത്തെിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയശേഷം പാലിയേറ്റിവ് കെയര്‍ അംഗം ഓമന, ആശാ വര്‍ക്കര്‍ ലിസമ്മ, ഉഷരാജന്‍, എസ്.പി. രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അന്നക്കിളിയെ നെടുങ്കണ്ടം ആകാശപ്പറവ കേന്ദ്രത്തില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.