കോട്ടയം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭ്യമായ അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാത്തവ അതത് വകുപ്പുകള്‍ ജനുവരി ഏഴിനകം തീര്‍പ്പാക്കണമെന്ന് കലക്ടര്‍ യു.വി. ജോസ് ജില്ലാ വികസന സമിതിയില്‍ നിര്‍ദേശിച്ചു. ജനസമ്പര്‍ക്ക പരിപാടിയില്‍ വന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ ഒരു തടസ്സവും വരുത്തരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. സ്കൂള്‍ പരിസരങ്ങളില്‍ നടക്കുന്ന കഞ്ചാവ് വില്‍പന തടയാന്‍ പൊലീസ്, എക്സൈസ് വകുപ്പിന്‍െറ സജീവ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയുടെ പ്രതിനിധിയായ ഫില്‍സണ്‍ മാത്യൂസ് നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മത്സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവുകണക്കിന് പുറമെ സ്ഥാപനങ്ങളില്‍ ചെലവാക്കിയ തുകയുടെ കണക്കും പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വീതി കൂട്ടിയ റോഡുകളുടെ പരിസരങ്ങളിലുള്ള പെട്ടിക്കടകള്‍ നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടവും പൊലീസും ആവശ്യമായ നടപടി എടുക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ പ്രതിനിധി മോഹന്‍ കെ. നായര്‍ നിര്‍ദേശിച്ചു. കൂടാതെ തിരുനക്കര മൈതാനിയില്‍ പരസ്യമായി മദ്യപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. കോടിമതയിലെ വാക്വേയിലെ വൈദ്യുതി വിളക്ക് പ്രകാശിപ്പിക്കാനുളള നടപടിയുണ്ടാകാണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഏറ്റുമാനൂരിലെ കോളനികളിലെ പട്ടയത്തിന് നടപടിയുണ്ടാകണമെന്ന് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ളാക്കിതൊട്ടിയില്‍ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയിലെ ഫയര്‍സ്റ്റേഷനിലെ വാഹനം അറ്റകുറ്റപ്പണി നടത്തുകയോ പുതിയ വാഹനം അനുവദിക്കുകയോ ചെയ്യണമെന്ന് ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദും കടുത്തുരുത്തി വെള്ളാശേരിയില്‍ കൂടിവെള്ളം എത്തിച്ച് ശുദ്ധജല പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യനും ആവശ്യപ്പെട്ടു. ജനസൗഹൃദ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട കമ്മിറ്റി യോഗങ്ങള്‍ ഉടന്‍ വിളിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജനസഹൃദ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പരിപാടികളെക്കുറിച്ച വെബ്പോര്‍ട്ടലിന്‍െറയും പ്രദര്‍ശനം നടന്നു. ഓഫിസുകളിലും മറ്റിടങ്ങളിലും നടക്കുന്ന ലൈംഗികാതിക്രമണങ്ങളെക്കുറിച്ചുള്ള ക്ളാസുമുണ്ടായി. ഭരണഭാഷാ സേവനപുരസ്കാരം എന്‍. മോഹന്‍കുമാറിന് കലക്ടര്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ആര്‍.ഡി.ഒ കെ.എസ്. സാവിത്രി, ജില്ലാ പ്ളാനിങ് ഓഫിസര്‍ ടെസ് പി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.