കാഞ്ഞിരപ്പള്ളി: റേഷന്‍ മൊത്തവിതരണ സ്ഥാപനത്തില്‍ മിന്നല്‍ പരിശോധന. പ്രാഥമിക പരിശോധനയില്‍ 25 ലോഡ് അരി തിരിമറി നടത്തിയതായി കണ്ടത്തെി. കാഞ്ഞിരപ്പള്ളി താലൂക്ക് സപൈ്ള ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളിയിലെയും എരുമേലിയിലെയും റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വി.എം. സെയ്തുമുഹമ്മദ് ആന്‍ഡ് കമ്പനിയുടെ പേരിലുള്ള കാഞ്ഞിരപ്പള്ളിയിലെ എ.ഡബ്ള്യു.ഡി- 43ലാണ് ക്രമക്കേട് കണ്ടത്തെിയത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ട അരിയിലാണ് തിരിമറി നടിന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കെ.എം.എ ഹാളിന് സമിപമുള്ള മൊത്തവിതരണ കേന്ദ്രത്തില്‍ രാവിലെ 10മുതല്‍ തുടങ്ങിയ പരിശോധന വൈകീട്ട് ആറുവരെ നീണ്ടു. ക്രമക്കേട് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വൈകീട്ട് കലക്ടര്‍ക്ക് നല്‍കി. വിതരണ കേന്ദ്രത്തിന്‍െറ ലൈസന്‍സ് റദ്ദുചെയ്യുമെന്ന് സപൈ്ള ഓഫിസര്‍ പറഞ്ഞു. ഇതേ ഏജന്‍സി നടത്തിവരുന്ന എരുമേലിയിലെ മൊത്തവിതരണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. 5000 ചാക്ക് അരിയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് പറയുന്നു. താലൂക്ക് സപൈ്ള ഓഫിസര്‍ പി.എ. യൂസുഫ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജയന്‍ ആര്‍. നായര്‍, ഷരീഫ്, ഷൈനി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.