കടുത്തുരുത്തി: കുറുപ്പന്തറ-പിറവം റോഡില്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിച്ച 13 കിലോമീറ്റര്‍ പാതയില്‍ പരീക്ഷണ ഓട്ടം നടത്തി. ശനിയാഴ്ച വൈകീട്ട് 4.20ഓടെയാണ് ഇലക്ട്രിക് എന്‍ജിന്‍ ഓടിച്ച് പാളത്തിന്‍െറ കാര്യക്ഷമത പരിശോധിച്ചത്. എന്‍ജിന്‍ പാളത്തിലൂടെ ഓടുന്നതിനു മുമ്പ് റെയില്‍വേയുടെ പ്രധാന ഉദ്യോഗസ്ഥര്‍ ടവര്‍ വാഗണില്‍ പാതയിലൂടെ സഞ്ചരിച്ചിരുന്നു. ഇത് വിജയകരമായതിനു ശേഷമാണ് എന്‍ജിന്‍ ഓടിച്ചത്. ഇതിനായി വൈദ്യുതി ലൈനിലേക്ക് വൈദ്യുതി കടത്തിവിട്ടു. തുടര്‍ന്ന് റെയില്‍വേയുടെ ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഓഫിസുകളിലേക്ക് സന്ദേശം നല്‍കി. ഈ ഓഫിസുകളില്‍നിന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷണയോട്ടം നടത്തുകയായിരുന്നു. ചീഫ് എക്സി. എന്‍ജിനീയര്‍ എ. നൗഷാദ്, അസി. എന്‍ജിനീയര്‍ പി.ജി. മാധവന്‍കുട്ടി, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ രവികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. പുതിയ പാതയില്‍ സുരക്ഷാ കമീഷണറുടെ പരിശോധന 25ന് നടത്തും. സെപ്റ്റംബര്‍ ഏഴിന് പാത കമീഷന്‍ ചെയ്യുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.