മുണ്ടാര്‍ നിവാസികളുടെ മോഹം പൊലിഞ്ഞു; പാലം നിര്‍മാണം മുടങ്ങി

തലയോലപ്പറമ്പ്: അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് മുണ്ടാര്‍ നിവാസികള്‍. നാലുവശവും വെള്ളത്തില്‍ ചുറ്റപ്പെട്ട ഗ്രാമമാണ് കല്ലറ ഗ്രാമപഞ്ചായത്തിലെ മുണ്ടാര്‍. എഴുമാന്തുരുത്താണ് തൊട്ടടുത്ത ഗ്രാമം. അവിടെ എത്തിയാല്‍ പുറംലോകവുമായി ബന്ധപ്പെടാം. എഴുമാന്തുരുത്തില്‍ എത്തണമെങ്കില്‍ എഴുമാംകായല്‍ കടക്കണം. ഇവിടെ പഞ്ചായത്ത് വക ഒരു കടത്തുവള്ളമുണ്ട്. കായലിലെ പായലും പോളയും മൂലം ഒരു മണിക്കൂര്‍ സമയമെടുക്കും കടത്തുവള്ളം മറുകര എത്താന്‍. ഇവിടെ ഒരു പാലം പണിയണമെന്ന് നാട്ടുകാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. ഒടുവില്‍ 2015 ഫെബ്രുവരിയില്‍ നാട്ടുകാര്‍ സംഘടിച്ച് നാട്ടില്‍നിന്ന് പിരിവെടുത്ത് ഒരു നടപ്പാലം പണിയാന്‍ തീരുമാനിക്കുകയായിരുന്നു. കായലിന്‍െറ വീതി കുറഞ്ഞ കൊല്ലങ്കരി ഭാഗം അതിനായി തെരഞ്ഞെടുത്തു. പിരിവെടുത്തു കിട്ടിയ ഒരുലക്ഷം രൂപ ഉപയോഗിച്ച് കായലില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ താഴ്ത്തി ഫയലിങ് നടത്തി. തുടര്‍ന്നുള്ള നിര്‍മാണത്തിന് പലവട്ടം പിരിവ് നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. സാധാരണക്കാരും ക്ഷീര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവിടെയുള്ളത്. പലരും സഹായം വാഗ്ദാനം ചെയ്തെങ്കിലും അതെല്ലാം പാഴ്വാക്കായി മാറുകയായിരുന്നു. നൂറുകണക്കിന് വരുന്ന കുടുംബങ്ങള്‍ നരകയാത്ര തുടരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.