കൊറോണ വൈറസ്: സ്ഥിതി നിയന്ത്രണവിധേയം

കൊല്ലം: നിതാന്ത ജാഗ്രതയുടെ ഫലമായി കൊറോണ വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹ ചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. വി. ഷേർളി അറിയിച്ചു. നിലവിൽ ഐസൊലേഷൻ വാർഡിൽ രോഗികൾ ആരുമില്ല. രോഗബാധിത രാജ്യങ്ങളിൽനിന്നെത്തുന്നവരെ പരിശോധിക്കുന്നതിനും ബോധവത്കരണത്തിനുമുള്ള സംവിധാനം തുടരുന്നു.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിദേശികളായ യാത്രികരുടെ നിരീക്ഷണം തുടരും.കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള വായുജന്യ രോഗങ്ങൾക്കെതിരെ തൂവാല ഉപയോഗിക്കുന്നതിെൻറയും സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നതുൾപ്പെടെയുള്ള പ്രാഥമിക ആരോഗ്യശീലങ്ങൾ വളർത്തുന്നതിനുള്ള പാഠങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് വ്യാപകമായ ബോധവത്കരണ പ്രവർത്തനം ആരംഭിച്ചു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.