കൊല്ലം: കടപ്പാക്കടയിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി പാതയോരത്തിരുന്ന ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിച്ച ശേഷം തട്ടുകടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കടക്കുള്ളിലേക്ക് തെറിച്ചുവീണ ഇരുചക്രവാഹനം പൂർണമായി തകർന്നു. തിങ്കളാഴ്ച ഉച്ചക്ക് 2.50ഒാടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കടപ്പാക്കട അലക്കുകുളത്തിന് സമീപത്താണ് അപകടം നടന്നത്. കൊല്ലത്ത് നിന്നും ശിങ്കാരപ്പള്ളിക്കുപോയ ഒാർഡിനറി ബസാണ് അപകടത്തിൽപെട്ടത്. ഇൗ സമയം നഗരത്തിൽ ശക്തമായ മഴയുണ്ടായിരുന്നു.
ബസ് ബ്രേക്ക് െചയ്തപ്പോൾ നിയന്ത്രണം തെറ്റിയാണ് തട്ടുകടയിലേക്ക് ഇടിച്ചുകയറിയത്. കടയിലും സമീപത്തെ കോൺക്രീറ്റ് ഭിത്തിയിലും ഇടിച്ചുനിന്നതിനാൽ ബസ് സമീപത്തെ താഴ്ചയിലേക്ക് പതിക്കാതെ രക്ഷപെട്ടു. ബസ് ഇടിച്ചുനിന്നതിെൻറ തൊട്ടടുത്തായി രണ്ടുമീറ്ററോളം താഴ്ചയിൽ മറ്റൊരു റോഡ് കടന്നുപോകുന്നുണ്ട്. അപകടസമയം ഇൗ റോഡിൽ വാഹനങ്ങളും ആളുകളുമുണ്ടായിരുന്നു. മിനിറ്റുകൾക്കുള്ളിൽ അപകടസ്ഥലത്ത് എത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടത് ഭാഗത്ത് റോഡ് നിരപ്പിനേക്കാൾ താഴ്ചയുള്ള കുഴിയായതിനാൽ യാത്രക്കാരെയെല്ലാം ഡ്രൈവർ സീറ്റിലൂടെയാണ് പുറത്തിറക്കിയത്. ഇടിയുടെ ആഘാതത്തിൽ കട ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.