ഇരവിപുരം: പഴയകാല പ്രൗഢിയിലേക്ക് പള്ളിമുക്കിലെ യുൈനറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട് രീസ് (മീറ്റർ കമ്പനി) ചുവടുെവച്ചു തുടങ്ങി. മീറ്റർ കമ്പനിയുടെ പുതിയ ഉൽപന്നമായ വെഹിക ്കിൾ ട്രാക്കിങ് ആൻഡ് മോണിറ്ററിങ് സിസ്റ്റത്തിെൻറ ലോഞ്ചിങ് ബുധനാഴ്ച രാവിലെ 10ന് വ്യ വസായമന്ത്രിയുടെ ഓഫിസിൽ നടക്കും. ഗതാഗതമന്ത്രിക്ക് നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്ര സർക്കാറിെൻറ നിർദേശപ്രകാരം സംസ്ഥാന സർക്കാറാണ് ഉപകരണം വാഹനത്തിൽ ഘടിപ്പിക്കണമെന്ന നിർദേശം നൽകിയത്. ആദ്യഘട്ടമെന്നനിലയിൽ കേരളത്തിലെ മുഴുവൻ സ്കൂൾ ബസുകളിലും ഉപകരണം ഘടിപ്പിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വാഹനത്തിെൻറ ലൊക്കേഷനും വേഗവുമൊക്കെ ബന്ധപ്പെട്ട ഫോണുകളിലും കമ്പ്യൂട്ടറുകളിലും കാണാൻ കഴിയുമെന്നതാണ് സിസ്റ്റത്തിെൻറ പ്രത്യേകത. ഇതിലുള്ള പാനിക് ബട്ടൺ അമർത്തിയാൽ മോട്ടോർ വാഹനവകുപ്പിെൻറ സെർവറിലേക്ക് അപായസൂചനയും നൽകാൻ കഴിയും. ഇൻറർനാഷനൽ സെൻറർ ഫോർ ഒാേട്ടാമാറ്റിക് ടെക്നോളജി, സിഡാക്ക് എന്നിവയിൽനിന്ന് അംഗീകാരം ലഭിച്ചതായി മീറ്റർ കമ്പനി എം.ഡി. വിനയകുമാറും ചെയർമാൻ ഷാരിയറും പറഞ്ഞു.കേരളത്തിൽ റിലയൻസ് ഉൾെപ്പടെ 23 പേരെയാണ് ഇതിെൻറ വിതരണത്തിനായി എംപാനൽ ചെയ്തിട്ടുള്ളത്. ഇതിലുള്ള ഏക പൊതുമേഖലാ സ്ഥാപനമാണ് മീറ്റർ കമ്പനി. ആർ.ടി ഓഫിസുകൾ കേന്ദ്രീകരിച്ചാണ് വിൽപന നടക്കുക.
തെരഞ്ഞെടുക്കുന്ന ഡീലർമാർക്ക് യൂസർ ഐ.ഡിയും പാസ്വേർഡും മോട്ടോർ വാഹനവകുപ്പാണ് നൽകുക. നേരത്തേ എം. നൗഷാദ് എം.എൽ.എയുടെ ഇടപെടലിനെതുടർന്ന് നിരവധി മന്ത്രിമാർ മീറ്റർ കമ്പനി സന്ദർശിക്കുകയും പ്രൗഢിയിലേക്ക് കമ്പനിയെ മടക്കിക്കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റ്, മോട്ടോർ സ്റ്റാർട്ടർ, സ്മാർട്ട് എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ നിലവിൽ കമ്പനിയിൽ നിർമിക്കുന്നുണ്ട്. മാനേജ്മെൻറിെൻറയും തൊഴിലാളികളുടെയും കൂട്ടായ പ്രവർത്തനം മൂലം കഴിഞ്ഞ ഏപ്രിലിൽ കമ്പനി 2,15,000 രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളിലും ഈ സിസ്റ്റം സ്ഥാപിക്കുന്നതിലൂടെ പൊലീസിെൻറ സെർവറിലും വാഹനങ്ങളുടെ വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.