പത്തനാപുരം: മിനിയേച്ചര്‍ കാറുകളുടെ കൊട്ടാരമാണ് കലഞ്ഞൂര്‍ ഇടത്തറ കൃഷ്ണമംഗലംവീ ട്ടില് വിനീതിെൻറ വീട്. അദ്ദേഹത്തിെൻറ ഇഷ്ടവിനോദമാണ് മിനിയേച്ചര്‍ കാറുകളുടെ ശ േഖരണം. അമേരിക്കന്‍ പ്രസിഡൻറിെൻറ ഔദ്യോഗിക വാഹനമായ ലിമുസിനില് തുടങ്ങി സ്വദേശി യും വിദേശിയുമായ മുന്നൂറിലേറെ കാറുകളുടെ സമ്പാദ്യമാണ് ഇവിടെയുള്ളത്. കൈയിലെ ചെറുവിരലിെൻറ വലുപ്പംമുതല്‍ അരമീറ്റര്‍ നീളംവരെയുള്ള കാറുകളാണ് ഇവിടെയുള്ളത്. മിക്കപ്പോഴും ഓണ്‍ലൈനിനെ വരെ ആശ്രയിച്ചാണ് കാറുകളുടെ കുഞ്ഞന്മാതൃക വിനീത് സ്വന്തമാക്കുന്നത്. ഇരട്ടി വിലനല്‍കി സ്വന്തമാക്കിയവയും ഉണ്ട്.
വിപണിയില്‍ ഇന്ന് ലഭ്യമാകുന്നതും ഉല്പാദനം നിര്‍ത്തിയതുമായ മിക്ക കാറുകളുടെയും കുഞ്ഞന്രൂപവും ശേഖരത്തിലുണ്ട്. മേഴ്സിഡസ് ബെന്‍സ്, പോര്‍ഷെ കെയ്മന്‍ എസ്, ബുഗാട്ടി, മേബാക്ക്, ഔഡി ക്യൂ, ലാന്‍ഡ്റോവര്‍, ലംബോര്‍ഗിനി റവന്ഡര്, മേഴ്സിഡസ് ബെന്‍സ്, ബി.എം.ഡബ്ല്യുവിെൻറ അഞ്ച് സീരീസുകള്‍, െബൻറ്ലി കോണ്ടിനെൻറല്‍ സ്പോര്‍ട്ടസ് സീരീസ്, പോര്‍ഷെ പനാമരേ തുടങ്ങിയവയെല്ലാം വിനീതിെൻറ ശേഖരത്തിലുണ്ട്.
വാങ്ങുന്ന കാറുകളുടെ മോഡല്‍ അഴിച്ച് അതിെൻറ നിർമാണ രീതികള്‍ പരിശോധിച്ച ശേഷം വീണ്ടും പുതിയ മോഡലിലേക്ക് മാറ്റിയെടുക്കുകയും ചെയ്യും. ലൈറ്റുകളിലും വീലുകളിലുമാണ് പരിഷ്കാരങ്ങള്‍ കൂടുതലായും ചെയ്യുക. തെൻറ വരുമാനത്തിെൻറ നല്ലൊരു പങ്കും ഇതിനായാണ് െചലവിടുന്നത്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് വിരമിച്ച എന്‍. മുരളീധരൻ-പരേതയായ കെ.പി. സുമ ദമ്പതികളുടെ മകനാണ് വിനീത്. കൊച്ചിയിലെ കാര്‍ വില്പനശാലയില് അസി. മാനേജരായി ജോലി ചെയ്യുന്ന വിനീത് ഓട്ടോമൊബൈല്‍ എൻജിനീയര്‍ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.