കൊട്ടിയം: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിെൻറ പിടിയിലായി. പള്ളിമൺ വട് ടവിള ഷീജ ഭവനിൽ സിൻസിലാണ് (25) ചാത്തന്നൂർ എക്സൈസ് സംഘത്തിെൻറ പരിശോധനയിൽ മയ്യനാട് ട് പിടിയിലായത്. താന്നി, ധവളക്കുഴി, വലിയവിള സൂനാമി ഫ്ലാറ്റുകൾ, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്നതാണ് കഞ്ചാവ്.
മയ്യനാട്ട് കഞ്ചാവും ലഹരിമരുന്നുകളും വ്യാപകമാകുെന്നന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കിയിരുന്നു. ആളൊഴിഞ്ഞ പുരയിടങ്ങളിലും ആൾ താമസമില്ലാത്ത വീടുകളിലും കഞ്ചാവ് കടത്തുകാർ ഒത്തുകൂടിയശേഷം ചെറുപൊതികളാക്കി വിതരണത്തിനായി വീതം വെച്ച് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കൊണ്ടുപോയ കച്ചവടക്കാരെ പിടികൂടി ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് വിതരണക്കാരനായ സിൻസിലിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കഞ്ചാവ് കടത്തിയ ഇയാളെ പിടികൂടിയത്.
ആരെങ്കിലും പരാതിപ്പെട്ടാൽ അവരെ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എസ്. നിജുമോൻ, പ്രിവൻറിവ് ഓഫിസർ ജോൺ, ദിനേശ്, അരുൺ, സി.ഇ.ഒമാരായ ബിജോയി, നഹാസ്, ശ്യാം, ഷെഹിൻ, സന്ദീപ്, വിഷ്ണു, സുനിൽ, ബിന്ധുലേഖ, സൂര്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.