?????????????? ?????????????????? ??.???. ????????????????

ജില്ലയിൽ നിരവധിപേർക്ക് സൂര്യാതപമേറ്റു

കൊല്ലം/പുനലൂർ/അഞ്ചൽ/കുളത്തൂപ്പുഴ/കരുനാഗപ്പള്ളി: ജില്ലയിൽ വ്യാഴാഴ്ചയും നിരവധിപേർക്ക്  സൂര്യാതപമേറ്റു. വ്യാഴാഴ്ച സൂര്യാതപമേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത് 14 പ േരാണ്. പുനലൂരിലും അഞ്ചലിലും മൂന്ന് പേർ വീതവും കുളത്തൂപ്പുഴയിൽ രണ്ടുപേർക്കും പത്തനാപുരം, കു ണ്ടറ, കരുനാഗപ്പള്ളി, കൊല്ലം, ചാത്തന്നൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് സൂര്യാതപമേറ്റത്.പുനലൂരിൽ ലോട്ടറി വ്യാപാരി തൊളിക്കോട് രതീഷ്ഭവനിൽ രാജേന്ദ്രൻപിള്ള (60), അഷ്ടമംഗലം സ്വദേശി രവീന്ദ്രൻ ആചാരി (67) എന്നിവർക്കാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്ച പകൽ പട്ടണത്തിൽ നടന്ന് ലോട്ടറി വിൽക്കുന്നതിനിടെയാണ് രാജേന്ദ്രൻ പിള്ളയുടെ മുതുകിലും കൈകളിലും പൊള്ളലേറ്റത്.

അഷ്ടമംഗലം സ്വദേശി രവീന്ദ്രൻ ആചാരി യുടെ കൈകളാണ് സൂര്യാതപത്തിൽ പൊള്ളിപൊങ്ങിയത്. ഇരുവരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചലിലെ സ്വകാര്യ അൺ എയ്ഡഡ് സ്കൂളിൽ അനധികൃതമായി നടത്തിയ വെക്കേഷൻ ക്ലാസിനെത്തിയ മൂന്ന് പെൺകുട്ടികൾക്കാണ് സൂര്യാതപമേറ്റത്. എന്നാൽ, വാർത്തയോട് പ്രതികരിക്കാൻ സ്കൂൾ അധികൃതരോ രക്ഷാകർത്താക്കളോ തയാറായില്ല.കുളത്തൂപ്പുഴ കൈതക്കാട് സ്വദേശി ഫസലുദ്ദീന്‍, കുളത്തൂപ്പുഴ സ്വദേശി സരോജിനി എന്നിവരാണ് സൂര്യാതപത്തെ തുടര്‍ന്ന് പൊള്ളലേറ്റ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെട്ടത്. സരോജിനിക്ക് വയറിനും മുതുകത്തും ഫസലിന് കണ്ണിനു താഴെയുമാണ് പൊള്ളലേറ്റത്.

പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ശൂശ്രൂഷ നല്‍കി വിട്ടയച്ചതായി സാമൂഹികാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു. കരുനാഗപ്പള്ളിയിൽ ഒരാൾക്കുകൂടി സൂര്യാതപമേറ്റു. ആലുംകടവ് ആലപ്പാട് കന്നേൽവീട്ടിൽ രാമചന്ദ്ര(78)നാണ് സൂര്യാതപമേറ്റത്.ആലുംകാവ് ജങ്ഷനിൽനിന്ന് വീട്ടിലേക്ക് നടന്നുപോകുന്ന വഴി കൈകളിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും പിന്നീട് പൊള്ളലേറ്റ തരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. അസ്വസ്ഥത വർധിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇവിടെനിന്ന് പ്രാഥമികചികിത്സ നൽകി വിട്ടയച്ചു. രാമചന്ദ്രെൻറ ഇടതുകൈയിൽ മുട്ടിനു സമീപമാണ് സൂര്യാതപം മൂലം പൊള്ളലേറ്റത്. കഴിഞ്ഞദിവസം തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗം ബി. പത്മകുമാരിക്കും സൂര്യാതപത്തിൽ പൊള്ളലേറ്റിരുന്നു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.